

സിവില്‍ സര്‍വീസ് പരീക്ഷയുടെ റിസള്‍ട്ട് വന്നതിന് പിന്നാലെ, പോരാടി നേടിയ മിടുക്കരുടെ നിരവധി ജീവിത കഥകള്‍ പുറത്തുവരുന്നുണ്ട്. അതില്‍ ഏറെ വ്യത്യസ്തമാണ് ജാര്‍ഖണ്ഡുകാരിയായ ദിവ്യ പാണ്ഡെയുടേത്. ദിവ്യ കോച്ചിങ്ങിന് പോകാതെയാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ 323-ാം റാങ്ക് നേടിയെടുതത്. അതും ആദ്യത്തെ പ്രാവശ്യം.
പഠന സഹായത്തിന് ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമാണ് ദിവ്യയുടെ കയ്യിലുണ്ടായിരുന്നത്. ദിവസം പതിനെട്ടു മണിക്കൂര്‍ എടുത്ത് പഠിച്ച് ഒരു വര്‍ഷം കൊണ്ടാണ് ദിവ്യ തന്റെ സ്വപ്നത്തെ എത്തിപ്പിടിച്ചത്.
ഒരു സാധാരണക്കാരനായ ക്രെയിന്‍ ഓപ്പറേറ്ററുടെ മകളാണ് ദിവ്യ. സ്മാര്‍ട് ഫോണിലെ ഇന്റര്‍നെറ്റിന്റെ സഹായത്തോടെയാണ് താന്‍ സിവില്‍ സര്‍വീസ് നേടിയതെന്നും ഇന്റര്‍നെറ്റിന്റെ അറിവിന്റെ മഹാസാഗരമാണെന്നും പറയുന്നു ദിവ്യ. സിവില്‍ സര്‍വീസിന് വേണ്ടി തയ്യാറെടുക്കുന്ന സമയത്ത് മറ്റു കോഴ്സുകളില്‍ ചേര്‍ന്നിട്ടില്ലെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഈ അവസരത്തില്‍ ഞാന്‍ എത്രമാത്രം അഭിമാനം കൊള്ളുന്നുണ്ടെന്ന് നിങ്ങളോട് പറയാന്‍ സാധിക്കില്ല. അവളുടെ കഠിനാധ്വാനാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്-ദിവ്യയുടെ പിതാവ് പാണ്ഡെ പറഞ്ഞു.
ദിവ്യയുടെ സഹോദരി പ്രിയദര്‍ശിനിയും ഝാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് പരീക്ഷയ്ക്ക് വേണ്ടിയുള്ള പ്രിലിമിനറി ടെസ്റ്റ് പാസായിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കും അരികുവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും വേണ്ടി താന്‍ പ്രവര്‍ത്തിക്കുമെന്ന് ദിവ്യ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കാം പാതിയിൽ പൊലിഞ്ഞ അച്ഛന്റെ സ്വപ്നം; ഒന്നാം റാങ്ക് നേടി സാക്ഷാത്കരിച്ച് മകൾ; ശ്രുതിയുടെ അഭിമാന നേട്ടം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates